തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ പരാതി നല്‍കി. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളി ഇന്നലെ പറഞ്ഞിരുന്നു.
ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കഴിഞ്ഞ ദിവസം വേടനെ തൃക്കാകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ‍്യമുള്ളതിനാല്‍ വൈദ‍്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു.
SUMMARY: Attempt to make the vedan a permanent criminal; Family files complaint with Chief Minister
പാട്ട് പാടിയാൽ ക്രിമിനൽ കുറ്റം ഇല്ലാതാകുമോ…!!!
ഏതെങ്കിലും തരത്തിൽ വൈഭവം ഉള്ളവർ നിയമത്തിനു അതീതർ ആകുമോ. നിയമം എല്ലാവര്ക്കും ഒരുപോലെ ആകണം… സമൂഹത്തിൽ കയറൂരി വിടാൻ പാടില്ല. എന്റെ എളിയ അഭിപ്രായം. ഇവിടെ സ്വയം ഒരാൾ മാത്രം അല്ല തെറ്റ് ചെയ്യുന്നത്… അനേക ചെറുപ്പക്കാരെയും വഴിതെറ്റിക്കുന്നു. സമൂഹത്തെ poluted ആക്കുന്നു. ശുദ്ധ സംഗീതം എത്ര ആശ്വാസം. 😲
അസംതൃപ്തിയുടെയും അമർഷത്തിന്റെയും മത്സരത്തിന്റെയും ചിന്തകൾ കുത്തി നിറച്ച ലഹരി പാട്ടുകൾ യുവ തലമുറക്ക് മാത്രമല്ല സകലർക്കും ആസ്വസ്ഥതയും നരകവും നൽകും. അതാണ് തിരുത്തേണ്ടത്. സകല നിയമ വ്യവസ്ഥയോടുമുള്ള മത്സരം, അമർഷം ഇതിന് നിയമം കൂട്ട് നിൽക്കരുത്. 🙏