പറ്റ്ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു. വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് സമാപന സമ്മേളനത്തില്‍ ലോകസഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സാധാരണക്കാരുടെ ജീവിതം മോദി ഭരണം ദുരിതത്തിലാക്കി. വോട്ട് മോഷണത്തിന്റെ അര്‍ത്ഥം അധികാരവും മോഷ്ടിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ട് നടന്നു. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. വോട്ട് മോഷണത്തില്‍ വൈകാതെ ഹൈഡ്രജന്‍ ബോംബ് പൊട്ടുമെന്നും വോട്ട് മോഷണത്തില്‍ കൂടുതല്‍ ഗൗരവമുള്ള കണ്ടെത്തലുകള്‍ വൈകാതെ പുറത്ത് വിടുമെന്നും രാഹുല്‍ പറഞ്ഞു.
മഹാറാലിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ഇന്ത്യകൂട്ടായ്‌മയുടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. കോൺഗ്രസ്, ആർജെഡി, സിപിഐ, സിപിഐ എംഎൽ, വികാസ്‌ശീൽ ഇൻസാൻ പാർടി പ്രവർത്തകരും റാലിയില്‍ പങ്കെടുത്തു. കഴിഞ്ഞ 17ന് സാസാറാമിൽ നിന്നും തുടങ്ങിയ യാത്ര 16 ദിവസംകൊണ്ട് 20 ജില്ലകളിൽ 1300 കിലോമീറ്റർ താണ്ടിയാണ് പറ്റ്നയിൽ സമാപിച്ചത്.
SUMMARY: Voter Adhikar Yatra concludes in Patna