സൂറത്ത്: ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കുടുംബം എതിർത്തതിനെ തുടർന്ന് ഭാര്യയുടെ സഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ വസ്ത്ര വ്യാപാരി അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്തിലെ തുണി വ്യാപാരിയായ സന്ദീപ് ഗൗഡ് ആണ് അറസ്റ്റിലായത്. ഭാര്യ വര്‍ഷയുടെ സഹോദരന്‍ നിശ്ചയ് കശ്യപിനെയും സഹോദരി മംമ്ത കശ്യപിനെയുമാണ് സന്ദീപ് ഗൗഡ് കൊലപ്പെടുത്തിയത്.
വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. ഡിസംബറില്‍ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഷോപ്പിങ്ങിനായാണ് അമ്മ ശകുന്തള ദേവിയോടൊപ്പം ഇരുവരും പ്രയാഗ്രാജില്‍ നിന്ന് സൂറത്തിലെത്തിയത്.
സന്ദീപ് മംമ്തയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചതിനെ തുടർന്ന് കുടുംബം തമ്മിൽ തർക്കമുണ്ടാവുകയും, ഇതിനൊടുവിൽ സന്ദീപ് ഇരുവരെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഉത്തർപ്രദേശിൽ ഫോറൻസിക് സയൻസ് ലബോറട്ടറി ജീവനക്കാരനായിരുന്നു നിശ്ചയ് കശ്യപ്.
ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ വർഷയും ഭാര്യയുടെ അമ്മ ശകുന്തള ദേവിയും ആശുപത്രിയിൽ ചികിത്സയിലാണ്. മംമ്തയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് സന്ദീപ് ഭാര്യയുമായി സ്ഥിരം വഴക്കിടുമായിരുന്നു. പ്രതിയുടെ ആഗ്രഹം നിശ്ചയ് എതിർത്തതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് മാറിയത്. കൊലപാതകക്കുറ്റം ചുമത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വർഷയുമായുള്ള വിവാഹത്തിൽ സന്ദീപിന് മൂന്ന് കുട്ടികളുണ്ട്.
SUMMARY: Wanted to marry his wife’s younger sister; Family did not agree: Businessman kills brother-in-law and sister