Monday, July 28, 2025
25.8 C
Bengaluru

എച്ച്ഐവി ബാധിതനെന്നു സ്ഥിരീകരണം; യുവാവിനെ സഹോദരിയും ഭർത്താവും ചേർന്ന് ആംബുലൻസിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നു

ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ ജില്ലയിലെ ഹൊലാൽക്കെരെയിലെ ധുമ്മി ഗ്രാമത്തിലെ മല്ലികാർജുൻ (23) ആണ് മരിച്ചത്. മല്ലികാർജുന്റെ സഹോദരി നിഷ, ഭർത്താവ് മഞ്ജുനാഥ് എന്നിവർ അറസ്റ്റിലായി.

ജൂലൈ 23ന് കാർ അപകടത്തിൽ കാലിനു പരുക്കേറ്റാണ് മല്ലികാർജുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പതിവു രക്ത പരിശോധനയിലാണ് മല്ലികാർജുനയ്ക്കു എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടാൻ മല്ലികാർജുനയോടു ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നിഷയും ഭർത്താവും ചേർന്ന് യുവാവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.

വാഹനാപകടത്തിലെ പരുക്കുകളെ തുടർന്ന് മല്ലികാർജുൻ മരിച്ചെന്നു ബാക്കിയുള്ളവരെ വിശ്വസിപ്പിച്ച ഇരുവരും മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോയി. എന്നാൽ കഴുത്തു ഞെരിച്ച പാടുകൾ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ചു. ഇതോടെ മല്ലികാർജുനയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിഷയും ഭർത്താവും കുറ്റം സമ്മതിക്കുകയായിരുന്നു. മല്ലികാർജുനയ്ക്കു എച്ച്ഐവി ബാധിച്ചതു കുടുംബത്തിനു അപമാനമാകുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇരുവരും പോലീസിനു മൊഴി നൽകി.

SUMMARY: Women and husband kills HIV positive brother in Chithradurga.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘ഓപറേഷൻ മഹാദേവ്; പഹൽഗാമിൽ ആക്രമണം നടത്തിയവർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ...

കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍....

പശുവിനെ മേയ്ക്കാൻ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

കാസറഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസറഗോഡ്...

കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസ്; മുഖ്യപ്രതിയെ പിടിയില്‍

കൊച്ചി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ...

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയില്ല; കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍...

Topics

ബന്നാർഘട്ട പാർക്കിലൂടെയുള്ള ദേശീയപാത; അനുമതി നൽകുന്നതിൽ വനം വകുപ്പ് തീരുമാനം ഉടൻ

ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത...

ഗതാഗത കുരുക്കിനു പരിഹാരം; ഔട്ടർ റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ...

ദക്ഷിണേന്ത്യൻ രുചി തേടി രാമേശ്വരം കഫേയിലെത്തി ‘ഗെയിം ഓഫ് ത്രോൺസ്’ താരം; വൈറലായി ചിത്രങ്ങൾ

ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ...

കർണാടകയിൽ നാളെയും കനത്ത മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര...

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന്...

കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും...

ബെംഗളൂരുവിൽ ജ്വല്ലറി മോഷണം; മുഖംമൂടി സംഘം കളിതോക്ക് ചൂണ്ടി 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി...

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ബിജെപി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി....

Related News

Popular Categories

You cannot copy content of this page