ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി കെ.കെ.രമ എംഎല്‍എ. ഒരു സ്ത്രീക്കും എതിരെ പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഹരിഹരന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതികരിച്ച രമ ഹരിഹരനെതിരേ പാര്‍ട്ടി നടപടി ആലോചിക്കുമെന്നും ഹരിഹരന്‍ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
യുഡിഎഫിന്‍റെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ.എസ്.ഹരിഹരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്ന് ഒരു നടിയുടെ പേര് പറഞ്ഞായിരുന്നു ഹരിഹരന്‍റെ പരാമർശം.