ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.
ജീവിതത്തിലെ വിഷമഘട്ടത്തിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു. തനിക്കും തൻ്റെ പ്രിയപ്പെട്ടവർക്കും ബുദ്ധിമുട്ടുള്ള സമയമാണെന്നും അല്ലു അർജുൻ പറഞ്ഞു. പുഷ്പ 2 ചിത്രത്തിന്റെ സ്ക്രീനിംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 35കാരിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ അല്ലു അർജുനും സുരക്ഷാ സംഘത്തിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ സിറ്റി പോലീസ് കേസെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത അല്ലു അർജുനെ കീഴ്ക്കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ പിന്നീട് നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
TAGS: NATIONAL | ALLU ARJUN
SUMMARY: Will abide for the law, allu arjun responds after released from jail on bail