പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെയാണ് വനമേഖലയില്‍ നിന്ന് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ താമസിയാതെ നെന്മാറ സ്റ്റേഷനിലെത്തിക്കും.
വൈകിട്ട് പ്രദേശത്തെ സിസിടിവിയിൽ ചെന്താമരയുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ഒരു പോലീസുകാരൻ പറഞ്ഞിരുന്നു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും ചെന്താമരയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് വനമേഖലയിൽ ചെന്താമര തിരച്ചിൽ നടത്തിയത്.
അതേസമയം ചെന്താമരയെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ ജനക്കൂട്ടമാണ് നെന്മാറ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. വലിയ ജനരോഷം നിലനിൽക്കുന്നതിനാൽ വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പോലീസ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്.
<br>
TAGS: NENMARA MURDER CASE
SUMMARY : Nenmara double murder; Accused Chentamara is in custody