Tuesday, June 24, 2025
26.6 C
Bengaluru

ബെംഗളൂരുവിൽ പനി, ജലദോഷം ഉൾപ്പെടെയുള്ള അസുഖ ബാധിതരുടെ എണ്ണം വർധിക്കുന്നു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചത് മുതൽ ബെംഗളൂരുവിൽ അസുഖങ്ങളും വർധിച്ചുതുടങ്ങിയിട്ടുണ്ട്. ഒക്ടോബർ വരെ നഗരത്തെ അലട്ടിയ പ്രധാന ആരോഗ്യപ്രശ്നം ഡെങ്കിപ്പനിയായിരുന്നു. എന്നാൽ നവംബർ മുതൽ ഈ ട്രെൻഡ് മാറിയതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. നിലവിൽ പനി ബാധിതരാണ് കൂടുതലുള്ളത്. ആശുപത്രികളിൽ പ്രതിദിനം പനി, ജലദോഷം എന്നീ അസുഖങ്ങളുള്ള കുറഞ്ഞത് 15 പേരെങ്കിലും ചികിത്സക്കായെത്തുന്നുണ്ടെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

ദീപാവലിക്ക് ശേഷമുള്ള പാരിസ്ഥിതിക മാറ്റങ്ങൾ, കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ, അടുത്തിടെയുണ്ടായ ചുഴലിക്കാറ്റ് മൂലം ഇടയ്ക്കിടെ പെയ്ത മഴ എന്നിവയാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പനി കൂടാതെ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ന്യുമോണിയ എന്നിവയും മിക്ക ആശുപത്രികളിലും ധാരാളമായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഔട്ട് പേഷ്യൻ്റ് വിഭാഗങ്ങളിൽ രോഗികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

രോഗം ബാധിച്ചവരിൽ 40 ശതമാനത്തിലധികം പേർ പ്രായമായവരാണ്, പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരെന്ന് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല. ജനുവരിയിലും സമാന സ്ഥിതി തുടർന്നേക്കാം. ജനങ്ങൾ മാസ്ക് ധരിച്ച് പുറത്തിറങ്ങുകയും, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരങ്ങളും കഴിക്കണമെന്നും എങ്കിൽ മാത്രമേ പനി, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളുവെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

TAGS: BENGALURU | FEVER
SUMMARY: Bengaluru sees surge in patients with flu-like symptoms, respiratory infections

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാരുണ്യ ബെംഗളൂരു പഠന സഹായവിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിന്‍റെ ഈ അധ്യയനവർഷത്തെ പഠനസഹായ...

ഭക്ഷ്യ വിഷബാധ: 35000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു

മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു....

ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച്‌ ഇറാനും ഇസ്രായേലും

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ ഇറാനും ഇസ്രയേലുംഅംഗീകരിച്ചു....

വി.എസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹോസ്പിറ്റിലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്....

പ്രണയപ്പകയില്‍ ബോംബ് ഭീഷണി: വനിതാ എഞ്ചിനീയര്‍ അറസ്റ്റില്‍

ചെന്നൈ: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍...

Topics

ബെംഗളൂരുവിൽ രോഗ വ്യാപനം തടയാം ; 11 ഇടങ്ങളിലെ മലിനജലം പരിശോധിച്ചാൽ മതിയെന്ന് പഠനം

ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ...

ബെംഗളൂരുവിൽ 250 ലേറെ ഭിന്നശേഷിക്കാർക്ക് താങ്ങായി തൊഴിൽ മേള

ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക്  തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക്...

ബെംഗളൂരുവിൽ നടുറോഡിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: ജിഗനിയിൽ 26 വയസ്സുകാരിയെ നടുറോഡിൽവച്ച് ലൈംഗികമായി അതിക്രമിച്ചതായി പരാതി. ഞായറാഴ്ച...

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ്...

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

Related News

Popular Categories

You cannot copy content of this page