പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന്‍റെ ശരീരത്തില്‍ 8 വെട്ടുകളുണ്ട്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയ അവസ്ഥയിലായിരുന്നു. കഴുത്തിന്‍റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്‍റെ മുട്ടിനാണ്. സുധാകരന്‍റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട്. ഇതാണ് മരണത്തിന് കാരണമായത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്‍റെ മുറിവുകളാണ്.
അതേസമയം പ്രതി ചെന്താമരയ്ക്കുളള തിരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ഒളിവില്‍ പോയ പ്രതിയുടെ ഫോണ്‍ കോഴിക്കോട് തിരുവമ്പാടിക്ക് സമീപത്ത് വച്ച് ഓണ്‍ ആയിരുന്നെന്നും എന്നാല്‍ മണിക്കൂറുകള്‍ക്കകം ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തതായി പോലീസ് അറിയിച്ചു.
TAGS : CRIME
SUMMARY : Nenmara double murder inquest report out