ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിൽനിന്ന് പാര്‍ട്ടിയുടെ 12 നേതാക്കൾ പാര്‍ട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇതിനുപുറമേ ബിജെപിയിൽനിന്നുള്ള നാല് പ്രാദേശികനേതാക്കളും കോൺഗ്രസിൽ ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്കുവന്നവരെ സ്വീകരിച്ചു. 2028-ലെ തിരഞ്ഞെടുപ്പിൽ ഹാസനിലെ ഏഴ് നിയമസഭാസീറ്റും കോൺഗ്രസിന് നേടാൻ കഴിയുമെന്നും ജെഡിഎസ്-ബിജെപി സഖ്യം അടുത്ത തിരഞ്ഞെടുപ്പിൽ നടക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
ഹാസൻ ജില്ലയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് അർസികെരെ എന്ന ഒറ്റ സീറ്റ് മാത്രമാണ്. ശ്രാവണബലഗോള, ഹസ്സൻ, ഹോളേനർസിപുര, അർക്കൽഗുഡു എന്നീ നാല് സീറ്റുകൾ ജെഡി(എസ്) സ്വന്തമാക്കി. ബിജെപിക്ക് രണ്ട് സീറ്റുകൾ ഉണ്ട് – ബേലൂർ, സകലേഷ്പൂർ. മറ്റുപാർട്ടികളിൽനിന്നുള്ള പ്രാദേശികനേതാക്കളെ കൂട്ടത്തോടെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് വരാനിരിക്കുന്ന ജില്ലാ, താലൂക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
<BR>
TAGS : JDS, CONGRESS, DK SHIVAKUMAR,
SUMMARY : 12 JDS leaders from Hassan join Congress,