ബെംഗളൂരു: അച്ഛനെ കൊല്ലാൻ മകൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചെങ്കിലും അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ. സംഭവത്തിൽ മകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഗദഗിലാണ് സംഭവം. തൻ്റെ അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാനാണ് വിനായക് ബകലെ (31) ഗുണ്ടകളെ ഏൽപ്പിച്ചത്. എന്നാൽ പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകൾ അബദ്ധത്തിൽ കൊലപ്പെടുത്തിയതോടെ പദ്ധതി പാളുകയായിരുന്നു.
റിയൽ എസ്റ്റേറ്റ് ഏജൻ്റായ വിനായക് തൻ്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, സഹോദരൻ കാർത്തിക് ബകലെ എന്നിവരെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളായ ഏഴുപേരുമായി 65 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു. ഇവരുടെ വീടിനുള്ളിൽ കയറി മൂവരെയും കൊലപ്പെടുത്താനാണ് കൊലയാളികൾ പദ്ധതിയിട്ടിരുന്നത്. കരാർ പ്രകാരം ആദ്യം കാർത്തികിനെ കൊലപ്പെടുത്തിയ ഗുണ്ടകൾ പിന്നീട് വീട്ടിലെത്തിയ ബന്ധുക്കളെയും കൊലപ്പെടുത്തി. കാർത്തിക് (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാൻക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്.
വിനായകും പിതാവും തമ്മിൽ സ്വത്ത് സംബന്ധമായ തർക്കം പതിവായിരുന്നു. തൻ്റെ പല സ്വത്തുക്കളും വിനായകിന് പ്രകാശ് നേരത്തെ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാറു മാസമായി വിനായക് പിതാവിനോട് ആലോചിക്കാതെ വസ്തുവകകൾ വിറ്റു. ഇതാണ് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.
The post അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ appeared first on News Bengaluru.
അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories