Monday, November 3, 2025
27 C
Bengaluru

ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിച്ചത് അമ്പയറിങ് പിഴവിൽ; തെറ്റ് ഏറ്റുപറഞ്ഞ് മറൈസ് എറാസ്മസ്

2019ൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ അമ്പയറിങ് പിഴവ് ഏറ്റുപറഞ്ഞ് മുൻ അമ്പയർ മറൈസ് എറാസ്മസ്. കളിയിലെ നിർണായകമായ പിഴവ് കാരണമാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചതെന്നും ഐസിസിയുടെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ എറാസ്മസ് പറഞ്ഞു.

ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലായിരുന്നു 2019 ലോകകപ്പ് ഫൈനൽ മത്സരം. എറാസ്മസും കുമാർ ധർമസേനയുമായിരുന്നു മത്സരത്തിലെ അമ്പയർമാർ. ധർമസേന സ്ട്രൈക്കേഴ്സ് എൻഡിലും എറാസ്മസ് സ്ക്വയർ ലെഗിലുമായിരുന്നു ഉണ്ടായത്. ക്രീസിലുണ്ടായിരുന്ന ബെൻ സ്റ്റോക്സ് രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഫീൽഡർ എറിഞ്ഞ ഒരു ത്രോ താരത്തിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നു.

ഇതോടെ ഓടിയെടുത്ത രണ്ട് റൺസും ഓവർത്രോയിലൂടെ ലഭിച്ച നാലും ചേർത്ത് ആറു റൺസ് അമ്പയർമാർ ഇംഗ്ലണ്ടിന് അനുവദിച്ചു. എറാസ്മസും ധർമസേനയും തമ്മിൽ കൂടിയാലോചിച്ചശേഷമായിരുന്നു ഇത്. തുടർന്ന് രണ്ട് പന്തിൽ രണ്ട് റൺസ് നേടിയ ഇംഗ്ലണ്ട് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും സൂപ്പർ ഓവർ സമനില ആയതോടെ ബൗണ്ടറി എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഈ റൺ നൽകിയില്ലായിരുന്നെങ്കിൽ ന്യൂസീലൻഡ് ഒരു റൺസിനു വിജയിക്കുമായിരുന്നു. ഫൈനലിൻ്റെ പിറ്റേന്ന് രാവിലെ ഹോട്ടൽ മുറിയ്ക്ക് പുറത്തുവച്ച് ധർമസേനയാണ് പിഴവ് പറ്റിയ വിവരം അറിയിച്ചതെന്ന് എറാസ്മസ് വെളിപ്പെടുത്തി.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 241 ൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

The post ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിച്ചത് അമ്പയറിങ് പിഴവിൽ; തെറ്റ് ഏറ്റുപറഞ്ഞ് മറൈസ് എറാസ്മസ് appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ‘മഞ്ഞുമ്മല്‍ ബോയ്സ്’

തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി...

വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം; ബലാല്‍സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത്...

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി കെ. ഡി പ്രതാപന് ജാമ്യം

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍...

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂ‌ട്ടി, മികച്ച നടി ഷംല ഹംസ

തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍...

Topics

വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ; മജസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെടും

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ കാരണം മജസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി...

Related News

Popular Categories

You cannot copy content of this page