ഹൈദരാബാദ്: കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സിന് ഐപിഎൽ സീസണിലെ ആദ്യ ജയം. സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ലഖ്നൗ 16.1 ഓവറിൽ മറികടന്നു. ഓപ്പണർ മിച്ചൽ മാർഷും നിക്കോളാസ് പുരാനും നേടിയ അർധ സെഞ്ചുറികളാണ് ലഖ്നൗവിന് ജയം സമ്മാനിച്ചത്. ഹൈദരാബാദിനായി ശാർദൂൽ ഠാക്കൂർ നാലുവിക്കറ്റുകൾ നേടി.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഒമ്പതിന് 190 റണ്‍സാണ് നേടിയത്. ലക്‌നൗ 16.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ആദ്യ മാച്ചില്‍ നന്നായി കളിച്ചിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഒരു വിക്കറ്റിന് തോറ്റ ലക്‌നൗവിന് ആശ്വാസം പകരുന്നതാണ് ഈ വിജയം. സണ്‍റൈസേഴ്‌സ് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
മികച്ച ബൗളിങിലൂടെ മുന്‍നിര ബാറ്റര്‍മാരെ ഒതുക്കി സ്‌കോര്‍ 200 കടത്താതെ നോക്കിയ ബൗളര്‍മാരാണ് ലക്‌നൗവിന്റെ മേധാവിത്തം ഉറപ്പിച്ചത്. എട്ട് പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സും പറത്തി 22 റൺസ് എടുത്ത് അബ്ദുൽ സമദ് ലക്നൗവിന്റെ ജയം വേഗത്തിലാക്കി. രണ്ടാമത്തെ ഓവറിൽ തന്നെ ഒരു റൺസുമായി ഓപ്പണർ മർക്രം മടങ്ങിയെങ്കിലും ലക്നൗവിന്റെ ചെയ്സിങ്ങിന് ഇത് ബാധിച്ചില്ല. ലക്നൗവിന്റെ സീസണിലെ ആദ്യ ജയമാണ് ഇത്. ഹൈദരാബാദിന്റെ സ്വന്തം തട്ടകത്തിലെ ആദ്യ തോൽവിയും.
TAGS: IPL | SPORTS
SUMMARY: Lucknow beats Hyderabad in IPL