ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. 40 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിൽ വിധിയെഴുതുന്നത്. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ എന്നീ അതിർത്തിജില്ലകൾ ഈ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമാണ് അവസാനഘട്ടത്തിലുള്ളത്. 415 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 5060 പോളിംഗ് സ്റ്റേഷനുകളിലായി 39.18 ലക്ഷം വോട്ടർമാരാണ് ഉള്ളത്.
സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ഏഴ് ജില്ലകളിലായി 20000 പോളിംഗ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഉധംപൂർ, ബാരാമുള്ള, കത്വ, കുപ്‌വാര തുടങ്ങിയ നേരത്തെ ഭീകരാക്രമണമുണ്ടായ മേഖലകളിൽ കേന്ദ്ര സായുധ പോലീസ് സേനയെയും ക്വിക്ക് റെസ്പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയ കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആദ്യ ഘട്ടം സെപ്റ്റംബർ 18 നായിരുന്നു. രണ്ടാം ഘട്ടം സെപ്റ്റംബർ 25നായിരുന്നു.
<BR>
TAGS : ELECTION 2024 | JAMMU KASHMIR
SUMMARY : The last phase of voting in Jammu and Kashmir today