Sunday, June 22, 2025
21.7 C
Bengaluru

ബെംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കുമെന്ന് ബിബിഎംപി. കാന്റീൻ തുറക്കാനായി ഇതിനകം 42 സ്ഥലങ്ങൾ കണ്ടെത്തി. എട്ട് സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിബിഎംപി വാർഡുകളുടെ എണ്ണം 198ൽ നിന്ന് 225 ആയി ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. കാൻ്റീനുകളുടെ എണ്ണം 250 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണിത്.

ഓരോ വാർഡിലും ഒരു കാൻ്റീൻ വീതം ബിബിഎംപി സ്ഥാപിക്കും. ബെംഗളൂരുവിലെയും പരിസരങ്ങളിലെയും ബസ് സ്റ്റാൻഡുകൾ, ജനറൽ ആശുപത്രികൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ 25 കാൻ്റീനുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനകം ഇന്ദിര കാൻ്റീന് സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിനു പുറമെ ഇതേ പ്രദേശത്ത് മൂന്ന് കാന്റീനുകൾ കൂടി തുറക്കുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.

പുതിയ കാൻ്റീനുകൾക്കായി 48 ലക്ഷം രൂപ വീതവും അടുക്കളയുള്ളവയ്ക്ക് 87 ലക്ഷം രൂപയും ബിബിഎംപി ചെലവഴിക്കും. വിമാനത്താവളത്തിലേത് ഉൾപ്പെടെ 200 കാൻ്റീനുകളും 23 മൊബൈൽ ഭക്ഷണശാലകളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. മൊബൈൽ കാൻ്റീനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും മറ്റ് ജോലികൾ നടത്തുന്നതിനും നടപടി സ്വീകരിക്കാൻ അടുത്തിടെ സോണൽ ഓഫീസുകളോട് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ആവശ്യപ്പെട്ടിരുന്നു.

TAGS: BENGALURU | INDIRA CANTEEN
SUMMARY: BBMP plans to set up 50 Indira Canteens

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ റഷ്യയുടെ പിന്തുണ ഉറപ്പിക്കാൻ ഇറാൻ; ഇറാൻ വിദേശകാര്യമന്ത്രി നാളെ പുട്ടിനുമായി ചർച്ച നടത്തും

ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി...

പാലക്കാട് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും മർദിച്ച സംഭവം; രണ്ടുപേർ അറസ്റ്റില്‍

പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ്...

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നു; ആഗോള എണ്ണ വില കുതിച്ചുയര്‍ന്നേക്കും

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ...

എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം; പ്രതി അറസ്റ്റില്‍

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട...

നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന...

Topics

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

ബാഗിൽ തൊട്ടാൽ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ...

ബെംഗളൂരുവിന്റെ വിദൂര ഭാഗങ്ങളിലേക്ക് ഇനി വേഗത്തിൽ എത്താം; എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന വിധത്തില്‍...

ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇ-മെയിലില്‍ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ രണ്ടിടങ്ങളിൽ...

Related News

Popular Categories

You cannot copy content of this page