Thursday, September 25, 2025
22.2 C
Bengaluru

മെട്രോ രണ്ടാം ഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ. ഏറ്റെടുത്ത ജോലികൾ തീർപ്പാക്കണം 3044 കോടി രൂപ ബിഎംആർസിഎൽ വായ്പ എടുത്തു. ജർമൻ കമ്പനിയായ കെഎഫ്‌ഡബ്ല്യുവും ബിഎംആർസിഎല്ലും തമ്മിൽ വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെച്ചു.

പിങ്ക് ലൈൻ ആണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. നഗരത്തിൻ്റെ ഗതാഗത സംവിധാനത്തിൽ നിർണായകമാകുമെന്ന പിങ്ക് ലൈൻ നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ മെട്രോ പാതയായി മാറും. 2025ൽ പദ്ധതി പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നിർമാണ പ്രവൃത്തികൾ വൈകിയതിനാൽ 2026 ഡിസംബറിൽ പാത പൂർണമായി തുറക്കുക. 12 ഭൂഗർഭ സ്റ്റേഷനുകളും 6 എലവേറ്റഡ് സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന 21.26 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പിങ്ക് ലൈൻ.

75.06 കിമീ മെട്രോ ഫേസ് 2 പ്രോജക്ടായ പിങ്ക് ലൈനിലെ 26 ടിബിഎമ്മുകളും 100 ശതമാനം ടണലിങ് പ്രവൃത്തികളും പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായ ആദ്യ ടിബിഎം ഉർജ ആണ്. ഭദ്ര, വരദ, അവ്നി, ഊർജ, ലവി, വിന്ധ്യ, വാമിക, രുദ്ര, തുംഗ എന്നീ ടിബിഎമ്മുകളാണ് പദ്ധതിയുടെ ഭാഗമായത്.

ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 18 സ്റ്റേഷനുകളാണ് പാതയിലുള്ളത്. പിങ്ക് ലൈൻ രണ്ട് ഘട്ടങ്ങളിലായാണ് തുറക്കുക. കലേന അഗ്രഹാര മുതൽ തവരെകെരെ വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യം 2025 ഡിസംബറോടെ തുറക്കും. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ ഭാഗം 2026 ഡിസംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.

TAGS: BENGALURU | NAMMA METRO
SUMMARY: Rs 3,000-crore loan for Bengaluru Namma Metro Phase 2, gets quick reboost

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഷീലയ്ക്കും പികെ മേദിനിക്കും വയോസേവന പുരസ്‌കാരം

തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ...

കിണറിന് മുകളിലെ സര്‍വ്വീസ് ലൈനില്‍ ഓല വീണു; എടുത്തു മാറ്റുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ്...

പോലീസ്‌ ആസ്ഥാനത്ത് അതിക്രമിച്ച്‌ കയറി പിറന്നാള്‍ ആഘോഷം: യുവതിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്....

കേരള ആര്‍ടിസിയുടെ പുത്തൻ എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു; സംഭവം ബെംഗളൂരുവിൽനിന്ന് നിന്ന് കൊണ്ടുവരുമ്പോൾ

ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു....

റെയിൽപാത വൈദ്യുതീകരണം; മംഗളൂരു-യശ്വന്ത്പുര റൂട്ടിലെ പകല്‍ ട്രെയിനുകള്‍ ഡിസംബർ 16 വരെ റദ്ദാക്കി

  ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page