
കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70 വയസുകാരിയെയാണ് മകള്‍ നിവ്യ(30) ആക്രമിച്ചത്. ഇതിനുശേഷം ഒളിവില്‍ പോയ യുവതിയെ വയനാട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
ഫെയ്‌സ്ക്രീം മാറ്റിവച്ചതിനെ തുടർന്നുള്ള തർക്കം പിന്നീട് മർദനത്തിലേക്ക് വഴിമാറുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്‌ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസമാണ് സരസു പോലീസില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നിവ്യയെന്ന് പോലീസ് വ്യക്തമാക്കുന്നു.
ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് നിവ്യ. നിരന്തരമായി നിവ്യ വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. നിലവില്‍ വാരിയെല്ലിനേറ്റ ഗുരുതരമായ പരുക്കില്‍ ചികിത്സയിലാണ് നിവ്യയുടെ അമ്മ.
SUMMARY: Mother beaten with a metal rod for allegedly leaving face cream behind; daughter who drowned arrested in Wayanad














