ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന് ലുലു മാളിലെ സിനിപോളിസ് സ്ക്രീന്‍ അഞ്ചില്‍ നടക്കുന്ന സമാപന ചടങ്ങിൽ മത്സരവിഭാഗങ്ങളിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മാനിക്കും. 225-ലധികം സിനിമകകളാണ് ഇത്തവണ പ്രദർശനത്തിലുള്ളത്. ഏഷ്യൻ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്കാരങ്ങള്‍ നല്‍കും.
ഇന്ത്യൻ സിനിമാ(ചിത്രഭാരതി) മത്സരവിഭാഗത്തിൽ ഏഴ് മലയാള സിനിമകളാണ് പ്രദർശിപ്പിച്ചത്. ബോബൻ ഗോവിന്ദന്റെ മലവാഴി, ഉണ്ണി കെ.ആറിന്റെ എ പ്രഗ്നന്റ് വിഡോ, ശ്രീകാന്ത് പങ്ങപ്പാട്ടിന്റെ ഭൂതലം, ഫാസിൽ റസാഖ് സംവിധാനം ചെയ്ത മോഹം, തമർമോൻ കരുവന്തവളപ്പിലിന്റെ സർക്കീട്ട്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്(ഈഫ് ഓൺ എ വിന്റർ നൈറ്റ്), സുനീഷ് വടക്കുംപാടന്റെ കാട് എന്നിവയാണ് മത്സരത്തിനെത്തിയത്. എല്ലാ ചിത്രങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
അവസാനദിവസമായ ഇന്ന് വിവിധ വിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. പ്രധാനവേദിയായ രാജാജിനഗറിലെ ലുലു മാളിലെ സിനിപോളിലാണ് കൂടുതല്‍ പ്രദർശനങ്ങൾ നടക്കുന്നത്. ചാമരാജ്‌പേട്ടയിലെ കന്നഡ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷനിലും ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെ പ്രദർശനം ഉണ്ടായിരിക്കും.
ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂള്‍

SUMMARY: Bengaluru International Film Festival; Concluding today














