ഡല്‍ഹി: ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു. ‘സേവാ തീർഥ്’ എന്നാണ് പുതിയ ഓഫീസിന്റെ പേര്. പുതിയ സമുച്ചയത്തിലെ സേവാ തീർത്ഥത്തിന്റെ ഫലകം മോദി അനാച്ഛാദനം ചെയ്തു.
സമുച്ചയത്തിന്റെ ചുവരില്‍ ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുകയാണ് പേര്. അതിന് താഴെ ‘നാഗ്രിക് ദേവോ ഭവ’ (പൗരൻ ദൈവത്തിന് സമാനമാണ്) എന്ന മുദ്രാവാക്യം ഉണ്ട്. വൈകുന്നേരം ആറിനാണ് ഉദ്ഘാടനം നടക്കുക. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സെൻട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം.
പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവലിൻറെ ഓഫീസും ഇവിടെയാണ്. കൂടാതെ, ഇന്ത്യ ഹൗസ് എന്ന പേരില്‍ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക മന്ദിരവും ഒരുക്കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമായി വരുന്നുണ്ട്. സെൻട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സർക്കാരിന്റെ സെൻട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്.
അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ മാറുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി സേവാ തീർത്ഥ് എന്നും സെൻട്രല്‍ സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ കർതവ്യ ഭവൻ എന്നും രാജ്പഥ് കർതവ്യ പാത എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.
SUMMARY: Prime Minister’s new office unveiled















