ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു. ബെംഗളൂരു ഗംഗോണ്ടനഹള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അസീസ് ശേഷ് ഇൻഡസ്ട്രിയൽ ഏരിയയിലെ കോളനി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഫിർദൗസ് ബാനു (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി അഫീസിനെചന്ദ്ര ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്ത.
ഓട്ടോ ഡ്രൈവറായ ഭർത്താവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പമാണ് ഫിർദൗസ് ബാനു താമസിച്ചിരുന്നത്. വൈകുന്നേരം 3.45 ഓടെ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. തന്നെ നിരന്തരം പിന്തുടർന്നിരുന്ന അഫീസിനെതിരെ യുവതി നേരത്തെ ചന്ദ്രാ ലേഔട്ട് പോലീസിൽ പരാതി നൽകിയിരുന്നുവെന്നും പ്രതിയെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നതായും പോലീസ് അറിയിച്ചു.
ഇതിനുശേഷവും പ്രണയാഭ്യർത്ഥനയുമായി ഇയാൾ നിരന്തരം ഫിർദൗസിനെ ശല്യം ചെയ്തിരുന്നുവെന്ന് സഹോദരി പോലീസിന് മൊഴി നൽകി. ഫിർദൗസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസ് അവിവാഹിതനാണ്. മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
SUMMARY: Mother of three stabbed to death in broad daylight in Bengaluru after rejecting love proposal







