ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ജലവിതരണ-മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. കാവേരി കുടിവെള്ള വിതരണ പദ്ധതിയുടെ നാലാം ഘട്ടം ഉൾപ്പെടെയുള്ള പ്രധാന പമ്പിങ് കേന്ദ്രങ്ങളിലും വിതരണ സംവിധാനങ്ങളിലും അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാലാണ് ജലവിതരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. വെസ്റ്റ്, സെൻട്രൽ സോണുകളിലെ നിരവധി വാർഡുകളിലാണ് ജലവിതരണം മുടങ്ങുക
രാവിലെ മുതൽ വൈകുന്നേരം വരെ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും. അതിനാൽ വീടുകൾ, അപ്പാർട്ട്മെന്റുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ആവശ്യമായ കുടിവെള്ളം മുൻകൂട്ടി സംഭരിച്ച് ഉപയോഗിക്കണമെന്ന് ബോർഡ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയായ ഉടൻ ജലവിതരണം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഉയർന്ന പ്രദേശങ്ങളിലും നഗരത്തിന്റെ അതിർത്തി മേഖലകളിലും സാധാരണ മർദത്തിൽ വെള്ളം ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്നും മുന്നറിയിപ്പ് നൽകി.
ജലവിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങളുടെ വിശദമായ പട്ടിക ബോർഡിന്റെ ഔദ്യോഗിക അറിയിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രദേശം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കുടിവെള്ള വിതരണം തടസപ്പെടുന്ന സ്ഥലങ്ങള്‍: നന്ദിനി ലേഔട്ട്, ബിഎച്ച്ഇഎൽ ലേഔട്ട്, ജയ്മാരുതി നഗർ, മുനേശ്വർ നഗർ, ജ്ഞാനജ്യോതി നഗർ, മല്ലത്തഹള്ളി, സുങ്കതക്കട്ടെ, നാഗർഭവി, ചന്ദ്ര ലേഔട്ട്, വിശ്വേശ്വരയ്യ ലേഔട്ട് (1 മുതൽ 9 വരെ ബ്ലോക്ക്), പീന്യ ഇൻഡസ്ട്രിയൽ ഏരിയ, ലഗ്ഗെരെ, രാജഗോപാലനഗർ, ഹെറോഹള്ളി, സുബ്ബാരാബഹള്ളി, കെങ്കേരിയാരഹള്ളി ഉള്ളാളഹള്ളി, ദാസറഹള്ളി, ശ്രീനിവാസ നഗർ, അന്നപൂർണേശ്വരി നഗർ, യെലഹങ്ക ന്യൂ ടൗൺ, അമൃതഹള്ളി, ജക്കൂർ, സഹകാരി നഗർ, വിദ്യാരണ്യപുര, മാന്യത റസിഡൻസി, കല്യാണ നഗർ, നാഗവാര, ഹെന്നൂർ, കമ്മനഹള്ളി, ബാനസ്വാഡി, എച്ച്ആർബിആർ ലേഔട്ട്, ദോ രാമമൂർത്തി, കെ.ആർ.ബി.ആർ. ഹൂഡി, ബസവനഗർ, സിംഗസാന്ദ്ര, ഹൊയ്‌സാല നഗർ, വിജയശ്രീ ലേഔട്ട്, ലക്ഷ്മി ലേഔട്ട്, പ്രശാന്ത നഗർ, സുമ്മനഹള്ളി, വിദ്യാപീഠ് റോഡ് എന്നിവയുൾപ്പെടെ നിരവധി ലേഔട്ടുകൾ, ഹുളിമാവ് വില്ലേജ്, എൽബിഎസ് നഗർ, ശാന്തിനികേതൻ ലേഔട്ട്, കൃഷ്ണ ലേഔട്ട്.
SUMMARY: Attention; Drinking water supply will be disrupted in these areas of Bengaluru today
















