ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന് എച്ച്‌ഐവി ബാധിത രക്തം ശരീരത്തില്‍ കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനോഹറുമായുള്ള വിവാഹാലോചനയില്‍ നിന്ന് രമണി പിന്മാറിയതാണ് അക്രമത്തിന് കാരണമായത്. മാർച്ച് 11-ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, എച്ച്‌ഐവി ബാധിത രക്തം സിറിഞ്ച് ഉപയോഗിച്ച് രമണിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു.
മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് രമണിയും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്തിരിഞ്ഞത്.bഅക്രമത്തിന് ശേഷം പ്രതി പിടിയിലായെങ്കിലും, തനിക്ക് രോഗം ബാധിക്കുമോ എന്ന ഭീതിയും ഉണ്ടായ മാനസികാഘാതവും രമണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
SUMMARY: After withdrawing from marriage, young man injected HIV-infected blood; young woman commits suicide
















