ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്. ജന്തർ മന്ദറിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികൾ വന്നുകൊണ്ടിരിക്കയാണ്. സർക്കാർ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇന്നലെ രാത്രി ഒൻപതിനുശേഷം സർസദ് മാർഗിൽ പ്രക്ഷോഭകരുമായി സംഘർഷമുണ്ടായി. പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. പതിനാറിലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത് ജനജീവിതത്തെ വലച്ചു. സ്റ്റേഷനുകൾക്കു മുന്നിൽ ജനങ്ങൾ രാേഷാകുലരായി. ഇതേ തുടര്‍ന്നു വൈകിട്ടോടെ നിയന്ത്രണം നീക്കി.
ജന്തർമന്തർ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ സമരം കടുക്കുകയാണ്.
ചോദ്യപേപ്പർ ചോർച്ചയും യുവാക്കൾക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം. ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നതിൽ പ്രതിപക്ഷവും കോക്രോച്ച് ജനത പാർട്ടിയും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രീയ-ക്രമസമാധാന പ്രതിസന്ധി കടുത്തു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടും. സർക്കാരും വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും ചർച്ച എപ്പോൾ, ഏത് രീതിയിൽ നടത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് സഭാ നടപടികൾ ഇന്നും സ്തംഭിക്കാനാണ് സാധ്യത.
SUMMARY: NEET exam irregularities: CJP’s protest enters 34th day, Center refuses to accept demands
















