തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ ‘ഓപ്പറേഷൻ തൂഫാന്’ പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അഴിമതി കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാൻ ‘വിജിലൻസ് വിസില്‍’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.
പദ്ധതിയുടെ ആദ്യ ‘വിസില്‍ കമാൻഡോ’യായി പ്രമുഖ നടൻ നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, കോഴിക്കോട് വടകരയില്‍ എം.ഡി.എം.എ കേസില്‍ സ്കൂള്‍ അധ്യാപികമാർ ഉള്‍പ്പെടെ അറസ്റ്റിലായ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി വിജയനെപ്പോലൊരു സീനിയർ നേതാവില്‍ നിന്നും ഇതല്ല ജനം പ്രതീക്ഷിച്ചത്. ആഭ്യന്തര വകുപ്പിനെ ഏതോ ശക്തികള്‍ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
SUMMARY: Vigilance’s ‘Whistle’ project against corruption; Nivin Pauly becomes the first ‘commando
















