ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. കാവേരി സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
ಸೌಹಾರ್ದಯುತವಾಗಿ ಕಾವೇರಿ ನೀರು ಹಂಚಿಕೆಯ ಸಮಸ್ಯೆ ಬಗೆಹರಿಸಲು ಆದ್ಯತೆ
ಕಾವೇರಿ ನೀರು ಹಂಚಿಕೆಗೆ ಸಂಬಂಧಿಸಿದಂತೆ ಸರ್ವಪಕ್ಷಗಳ ಸಭೆ ನಡೆಸಿ ಹಲವು ಮಹತ್ವದ ವಿಷಯಗಳ ಕುರಿತು ಮಾತನಾಡಿದೆ.
ಕಾವೇರಿ ವಿವಾದ ನಮಗೂ ಹೊಸದಲ್ಲ, ನಿಮಗೂ ಹೊಸದಲ್ಲ. ಈ ವಿಚಾರದೊಂದಿಗೆ ನಾವೆಲ್ಲರೂ ಬೆಳೆದಿದ್ದೇವೆ. ರಾಜ್ಯದ ಹಿತಾಸಕ್ತಿ ವಿಚಾರ ಬಂದಾಗ ರಾಜಕೀಯವನ್ನು… pic.twitter.com/ExTrzx9Fx1
— DK Shivakumar (@DKShivakumar) August 2, 2026
സംസ്ഥാനത്തെ കുടിവെള്ള ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വെള്ളം ലഭ്യത ഉറപ്പാക്കിയ ശേഷമേ തമിഴ്‌നാടിന് ജലം വിട്ടുനല്‍കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. കന്നഡ സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും യാതൊരുവിധ ബന്ദിനും ആഹ്വാനം ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സർവകക്ഷി യോഗത്തിൽ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സാഹചര്യം കണക്കിലെടുത്ത് ബെംഗളൂരുവിലേക്കുള്ള തന്റെ സന്ദർശനം മാറ്റിവെക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, കർഷകർക്ക് ആവശ്യമായ ജില്ലാതല മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തിന്റെ കുടിവെള്ള ആവശ്യത്തിനായി 40 ടി.എം.സി. വെള്ളമെങ്കിലും സംഭരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അതിനുശേഷം മാത്രമേ തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കാര്യം പരിഗണിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടു അണക്കെട്ട് നിര്‍മിക്കുന്നതാണെന്നും, അതിന്റെ പ്രയോജനം തമിഴ്‌നാടിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടുത്ത വരൾച്ച സാഹചര്യങ്ങൾ കണക്കിലെടുക്കാതെ തമിഴ്നാടിന് 9.9 ടിഎംസി അടി വെള്ളം വിട്ടുനൽകാനുള്ള കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (CWMA) നിർദ്ദേശത്തിനെതിരെ ഇതിനകം അപ്പീൽ നൽകിയിട്ടുണ്ടെന്നും എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബി.എസ്. യെദിയൂരപ്പ, ഡി.വി. സദാനന്ദ ഗൗഡ, ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്തലജെ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, കൃഷ്ണ ബൈരഗൗഡ, എം.ബി. പാട്ടീൽ, കെ.ജെ. ജോർജ്, പ്രതിപക്ഷ നേതാക്കളായ ആർ. അശോക്, ചലവാദി നാരായണസ്വാമി, ന്യൂഡൽഹിയിലെ കർണാടകയുടെ പ്രത്യേക പ്രതിനിധി ടി.ബി. ജയചന്ദ്ര, പാർലമെന്റ് അംഗം ഗോവിന്ദ് കരജോൾ, മുൻ മന്ത്രി എച്ച്.കെ. പാട്ടീൽ, ബി.കെ. ഹരിപ്രസാദ്, വിരമിച്ച ജഡ്ജി നാഗമോഹൻദാസ്, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി, സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖ്, അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
SUMMARY: Cauvery water dispute: Karnataka’s interests will be fully protected – Chief Minister D.K. Shivakumar















