തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ജില്ലാ കളക്ടർമാർ, റവന്യൂ-ആഭ്യന്തര മന്ത്രിമാർ, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ യോഗത്തില്‍ പങ്കെടുക്കും. പ്രളയക്കെടുതികള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതല്‍ നടപടികള്‍, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും ചർച്ച ചെയ്യും.
നിലവില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറില്‍ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 104.5 mm മഴയാണ് വെണ്‍കുറിഞ്ഞിയില്‍ പെയ്തത്. ഇടുക്കി ഉടമ്പന്നൂരില്‍ 103.0 mm മഴയും പെയ്തു. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ടും തുടരുകയാണ്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
SUMMARY: Heavy rain; Chief Minister convenes online meeting with District Collectors
















