ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി റിപ്പോർട്ട്. കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (എസ്.ഐ.ആർ) നടപടികൾ നടന്നുവരുന്നതിനിടെ പ്രകാശ് രാജ് തന്നെയാണ് തന്റെ എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെ വോട്ടവകാശം നഷ്ടപ്പെട്ട വിവരം പുറത്തുവിട്ടത്.
“Nice joke… Game on” എന്ന പരിഹാസപരമായ പ്രതികരണത്തോടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. വോട്ടർ പട്ടിക പുതുക്കൽ നടപടിയുടെ സുതാര്യതയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പൗരന്മാർക്ക് വോട്ട് അവകാശം നിഷേധിക്കാനുള്ള നിങ്ങളുടെ അധികാരം നിങ്ങൾക്ക് ഉപയോഗിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു. വോട്ടവകാശം തിരികെ ലഭിക്കാൻ ഏതൊക്കെ വഴികളിലൂടെയാണ് പോകേണ്ടതെന്ന് തനിക്ക് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു.
Fraand 😂😂 you may chose n deny voting rights of few citizens who may not elect you back to thrown.. but can you stop us from eventually bringing you down from your thrown #justasking pic.twitter.com/S8BpM3CNy0
— Prakash Raj (@prakashraaj) August 11, 2026
നേരത്തേ ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർ ഐ.ഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 4,000 രൂപയുടെ ക്യാഷ് ഷ്യൂറിറ്റി ബോണ്ട് നൽകിയതിനെത്തുടർന്ന് ബെംഗളൂരു കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
SUMMARY:
















