തിരുവനന്തപുരം: 8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.
ഇതോടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകുമെന്നാണ് ഉയർന്നുവരുന്ന ആശങ്ക. സ്കൂൾ വിദ്യാർഥികളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.
നമ്മുടെ കുട്ടികൾ ഒരു വിഷയത്തിലും മോശമാകാൻ പാടില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയിരുന്നത്. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ടെന്നും ഏതെങ്കിലും കുട്ടിക്ക് ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവ്.
SUMMARY: The subject-wise minimum mark requirement implemented for classes 8, 9, and 10 has been removed.
















