ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തില്‍, നിരവധി നടിമാർ അവരുടെ അസാമാന്യമായ അഭിനയ മികവിലൂടെ വലിയ പ്രശസ്തിയും ആരാധകവൃന്ദവും സ്വന്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങള്‍ ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടിമാരുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ഇടം പിടിച്ചിരിക്കുയാകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ പട്ടിക അനുസരിച്ച്, 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണ്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
550 കോടിയുള്ള ആലിയ ഭട്ട്, 500 കോടിയുള്ള ദീപിക പദുക്കോണ്‍, 485 കോടിയുള്ള കരീന കപൂർ, 250 കോടിയുടെ ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് ഈ പട്ടികയില്‍ ശേഷിക്കുന്നവരുടെ പട്ടികയില്‍.
അതേസമയം നയൻതാരയാണ് ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.
തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും സജീവമായ ഐശ്വര്യ, ഒരു സിനിമയ്ക്ക് 10 കോടി രൂപയും പരസ്യ ചിത്രങ്ങള്‍ക്ക് 7 മുതല്‍ 8 കോടിയുമായി പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ട്. ലോറിയല്‍, സ്വിസ്, ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റൻ വാച്ചുകള്‍, ലാക്മി കോസ്മെറ്റിക്സ്, ഫിലിപ്സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായുള്ള പരസ്യകരാറുകളും ഐശ്വര്യക്കുണ്ട്.
TAGS : AISWARYA RAI | ENTERTAINMENT
SUMMARY : Aishwarya Rai is India's richest actress; 862 crores in assets



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.