സിസിബി പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിമ്മഗൗഡയെയാണ് ബിഡദിയിലെ വാടകവീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിസിബി ഇക്കണോമിക് ഒഫൻസ് വിഭാഗത്തിൽ പൊലീസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പാണ് തിമ്മഗൗഡയെ സിസിബിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നുവെങ്കിലും കാരണം ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചന്നപട്ടണ സ്വദേശിയായ തിമ്മഗൗഡയുടെ ഭാര്യയും കുടുംബാംഗങ്ങളും മൈസൂരുവിലാണ് താമസിക്കുന്നത്. നേരത്തെ ഹാസനിലായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റിംഗ്. ഈ കാലയളവിൽ സഹപ്രവർത്തകയായ വനിതാ പോലീസ് കോൺസ്റ്റബിൾ ഇയാൾക്കെതിരെ നേരത്തെ ബലാത്സംഗക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നിലവിൽ കോടതിയിൽ നടക്കുകയാണ്.
അതേസമയം സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തിമ്മഗൗഡയുടെ ഭാര്യാപിതാവ് ഗോവിന്ദു ആരോപിച്ചു. ശരീരത്തിൽ മുറിവുകളും പാടുകളും ഉണ്ട്. ജോലിയിൽ സമ്മർദത്തിലായിരുന്നു തിമ്മഗൗഡ, മുതിർന്ന ഉദ്യോഗസ്ഥർ തന്നെ സമ്മർദത്തിലാക്കുന്നുണ്ടെന്ന് തിമ്മഗൗഡ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. തിമ്മഗൗഡയുടെ ഭാര്യ സുനിതയും മരണത്തിൽ ദുരൂഹത ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
TAGS: KARNATAKA | DEATH
SUMMARY: CCB police inspector found hanging from tree near Bidadi, family suspects foul play



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.