ബെംഗളൂരുവിലെ ബൈക്കപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. ഇടുക്കി കരിമണ്ണൂർ കോട്ടക്കവല മുണ്ടക്കൽ വീട്ടിൽ കുഞ്ഞുമോൻ്റെയും സിസിലിയുടേ മകൻ ലിബിൻ പൗലോസ് (23) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലിബിൻ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിൽ ലിബിൻ്റെ ബന്ധുവായ ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലി മുകളിൽ വീട്ടിൽ ജോഷിയുടെയും റെജിയുടെയും മകൻ ജിജോ ജോഷി (25) മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇരുവരും ദാസനപുരയില്‍ നിന്നും മത്തിക്കരയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയായതിനാല്‍ ഏറെ വൈകിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ജിജോ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.
കെ.എസ്.യു. ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവനാത്മ കോളേജ് മുൻ ചെയർമാനുമാണ് ജിജോ ജോഷി. ലിബിന്‍ ദാസനപുര ഭാരതി നഴ്‌സിംഗ് കോളേജിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ജിജോയുടെ മൃതദേഹം നെലമംഗല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി. ലിബിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു പോകും. ഭാരതി നഴ്‌സിംഗ് കോളേജ് അധികൃതരും കല വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ആശുപത്രി നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു.
TAGS : ACCIDENT | BENGALURU
SUMMARY :Bike accident in Bengaluru; A Malayali youth who was undergoing treatment died, taking the death toll to two



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.