മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം. പൂനെ-ഇന്ദി-സിന്ദഗിയിൽ റൂട്ടിൽ നിന്നും ഇൽക്കലിലേക്ക് സർവീസ് നടത്തുന്ന രണ്ട് എൻഡബ്ല്യുകെആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശിവസേന (യുബിടി) പ്രവർത്തകർ ബസ് ഡ്രൈവർമാരെ മർദിക്കുകയായിരുന്നു. ബസുകൾ തടഞ്ഞുനിർത്തിയ ശേഷം നെയിംബോർഡുകളും നമ്പർ പ്ലേറ്റുകകളിലും ഉൾപ്പെടെ ബസുകളിലെ എല്ലാ കന്നഡ അക്ഷരങ്ങളിലും ശിവസേന (യുബിടി) പ്രവർത്തകർ കറുത്ത മഷി ഒഴിക്കുകയായിരുന്നു.
ഇതിന് പുറമെ സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറെ ജയ് മഹാരാഷ്ട്ര, ജയ് കർണാടക എന്ന് വിളിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. ശിവസേന (യുബിടി) പ്രവർത്തകർ ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ജയ് മഹാരാഷ്ട്ര എന്ന് വരക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസം സർവീസ് നിർത്തിവച്ചതിന് ശേഷം, തിങ്കളാഴ്ചയാണ് ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചത്. എന്നാൽ പ്രശ്നം വീണ്ടും രൂക്ഷമായതോടെ വീണ്ടും സർവീസുകൾ നിർത്തിവെച്ചു.
Belagavi language dispute escalates with fresh attack on bus drivers & conductors
The best is to resolve this border issue in Supreme Court: @udaynirgudkar, Senior Journalist#Karnataka #Maharashtra #TheUrbanDebate | @shreyadhoundial pic.twitter.com/RcelcW8odg
— Mirror Now (@MirrorNow) February 24, 2025
TAGS: KARNATAKA
SUMMARY: Karnataka buses blackened, drivers attacked in Maharashtra



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.