തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബു(25)വിന്‍റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് മാറ്റി വയ്ക്കും. തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസില്‍ കൊണ്ടുപോകാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് അമല്‍ബാബുവിന് അപകടം സംഭവിച്ചത്.
അമല്‍ ബാബുവിന്‍റെ മറ്റ് അവയവങ്ങള്‍ ആറു പേർക്ക് കൂടി തുണയാകും. കരള്‍, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസില്‍ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി രാവിലെ പത്തോടെ എയർ ആംബുലൻസില്‍ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും.
SUMMARY: From Thiruvananthapuram to Kochi with a heart; Amal gave new life to six people