Monday, November 10, 2025
18.4 C
Bengaluru

കവർച്ച കേസുകൾ വർധിക്കുന്നു; വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി സിറ്റി പോലീസ്

ബെംഗളൂരു: വീടുകൾ പൂട്ടി ഒരു ദിവസത്തിൽ കൂടുതൽ പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി ബെംഗളൂരു സിറ്റി പോലീസ്. നഗരത്തിൽ മോഷണക്കേസുകൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഒരു ദിവസത്തിൽ കൂടുതൽ വീട് വിട്ട് പോകുന്ന താമസക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിക്കണം. രാത്രിയിൽ പൂട്ടിയിട്ട വീടുകളിൽ പട്രോളിംഗ് നടത്തുന്നതിന് മുൻഗണന നൽകാനാണ് പോലീസ് തീരുമാനം.

2021 മുതൽ ബെംഗളൂരുവിൽ വീടുകളിൽ മോഷണം വർധിച്ചുവരികയാണ്. 2023 ൽ 879 രാത്രി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിൽ 264 കേസുകൾ മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. 2022-ൽ 702 മോഷണ കേസുകളും 2021-ൽ 654 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നിലവിൽ സൗത്ത് ഡിവിഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. വീട് പൂട്ടി പോകുന്നവർ സൗത്ത് കൺട്രോൾ റൂമുമായി (080-22943111 അല്ലെങ്കിൽ 9480801500) ബന്ധപ്പെട്ട് അവരുടെ പൂട്ടിയ വീടിന്റെ ചിത്രം പോലീസുമായി പങ്കിടണം. കൺട്രോൾ റൂം അധികാരപരിധിയിലുള്ള പൂട്ടിയിരിക്കുന്ന വീടുകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കും.

നിലവിൽ, രാവിലെ പട്രോളിങ്ങിലുള്ള പോലീസ് ഉദ്യോഗസ്ഥർ പൂട്ടിയിട്ടിരിക്കുന്ന വീടുകൾ തിരിച്ചറിഞ്ഞ് പട്ടിക രാത്രി പട്രോളിംഗ് സംഘങ്ങൾക്ക് കൈമാറുന്നതാണ് രീതി. പുതിയ പദ്ധതി താമസക്കാർക്ക് പോലീസിനെ മുൻകൂട്ടി അറിയിക്കാനും, പട്രോളിംഗ് ശ്രമങ്ങൾ കാര്യക്ഷമമാക്കാനും, വീടിന്റെ സുരക്ഷ ശക്തിപ്പെടുത്താനും സാധ്യമാക്കുമെന്ന് പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | HOUSE THEFT
SUMMARY: Bengaluru police to watch home, if residents go outside

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും 

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു...

എറണാകുളത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി, വാഹനങ്ങള്‍ തകര്‍ന്നു

കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന്...

ബന്ദിപ്പുരിൽ ഭീതി വിതച്ച നരഭോജി കടുവയെ പിടികൂടി

ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍...

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ജനാധിപത്യത്തോടുള്ള വെല്ലുവിളി -വിസ്ഡം ബെംഗളൂരു

ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ...

Topics

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍...

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

Related News

Popular Categories

You cannot copy content of this page