ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടിപോയ കേസിൽ ഭവാനി രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഭവാനി രേവണ്ണ എസ്ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. കോടതിയുടെ നിർദേശപ്രകാരം സിഐഡി ഓഫിസിലെത്തിയ ഭവാനി രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.
തട്ടിക്കൊണ്ടുപോകല്‍ കേസിൽ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്‌ച വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകുകയും അന്വേഷണത്തില്‍ പൂർണമായി സഹകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കൂടാതെ കെആർ നഗർ താലൂക്കിലേക്കും ഹാസൻ ജില്ലയിലേക്കും ഭവാനിക്ക് പോകാൻ സാധിക്കില്ല. ഭവാനി രേവണ്ണയെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ചോദ്യം ചെയ്യലിന്‍റെ പേരിൽ ഭവാനി രേവണ്ണയെ വൈകിട്ട് അഞ്ചിനു ശേഷം കസ്റ്റഡിയില്‍ വയ്‌ക്കാന്‍ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
TAGS:KARNATAKA, POLITICS
KEYWORDS: Bhavani revanna appears before sit team