ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് (PMLA) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖി മധ്യപ്രദേശ് പോലീസിന്റെ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ്. ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ഹമൂദിനെ അറസ്റ്റ് ചെയ്തത്.
ട്രസ്റ്റ് വക കോടിക്കണക്കിന് രൂപ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹിയിലെ 19 സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റി വളപ്പുകളിലും നടത്തിയ റെയ്ഡില്‍ 48 ലക്ഷത്തിലധികം രൂപ പണമായി പിടിച്ചെടുത്തു.
SUMMARY: Black money case; ED arrests Al Falah University chairman












