തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റില്‍ വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി ഉന്നയിച്ചത്. സ്കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്.
തുടർന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തെന്നും വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്നും ഷീബ പ്രമോദ് പറഞ്ഞു. ഡിസംബർ 3നാണ് ഷീബ വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നതായി കണ്ടെത്തിയത്. ഇതോടെയാണ് വയറിനുള്ളില്‍ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്.
ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ തന്നെയാണ് വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തത്. ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നാണ് ഷീബ പ്രമോദ് പറയുന്നത്. അതേസമയം തുണി എങ്ങനെ വയറ്റില്‍ പോയെന്നു അറിയില്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. മറ്റു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ പോയതാകാമെന്നും ഡോക്ടറുടെ വാദം.
SUMMARY: Complaint filed against private hospital in Kazhakoottam for allegedly sewing a piece of cloth to the stomach during surgery
















