കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോർത്തയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നല്‍കിയ ഹർജി തള്ളി ഹൈക്കോടതി. സ്വകാര്യത ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നല്‍കിയിട്ടുള്ള ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജി പരിഗണിച്ചത്.
ശമ്പള വിതരണത്തിന് നല്‍കിയ ഫോണ്‍ നമ്പർ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിക്കാരന്റെ വാദം. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്ന ഹൈക്കോടതി വ്യക്തമാക്കി.
SUMMARY: Data leakage controversy; High Court dismisses petition against government















