ബെംഗളൂരു: സൗത്ത് ജില്ലാ ഡിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി പ്രവർത്തകരുടെ അഭിപ്രായം ശേഖരിക്കാൻ എഐസിസി നിരീക്ഷകനായ ചാണ്ടി ഉമ്മൻ എംഎൽഎ ബെംഗളൂരുവിലെത്തി. ഇതിന്റെ ഭാഗമായി അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഓഗസ്റ്റ് എട്ടുമുതൽ 15 വരെ ജില്ലയിലെ 17 ബ്ലോക്കുകളിൽ പ്രവർത്തകരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ഡി.സി.സി. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ ശേഖരിക്കുമെന്നും കെ.പി.സി.സി. ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണിതെന്നും രാഹുൽ ഗാന്ധിയുടെ തീരുമാനപ്രകാരമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
2023-ൽ കർണാടകത്തിൽ കോൺഗ്രസിന് വലിയ ശക്തി പ്രകടിപ്പിക്കാനായി. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. മൂന്നു വർഷത്തിനിടെ ലോക് സഭാതിരഞ്ഞെടുപ്പു വരും. അതിനാൽ പാർട്ടി സംഘടനാതലത്തിൽ ശക്തി കൈവരിക്കേണ്ടത് അത്യാവശ്യാണ്. പ്രവർത്തകർ പാർട്ടിയെ നയിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ താത്‌പര്യമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. മുൻ എം.പി. ഡി.കെ. സുരേഷ്, കെ.പി.സി.സി. ട്രഷറർ വിനയ് കാർത്തിക്, ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡന്റ് ഒ. മഞ്ജുനാഥ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.രാജ്കുമാർ എന്നിവരും പങ്കെടുത്തു.
SUMMARY: DCC Presidential Election: Chandy arrives in Oommen as an observer
















