പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മ അറസ്റ്റില്‍. 21 കാരിയാണ് അറസ്റ്റില്‍ ആയത്. കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്.
ബിരുദ വിദ്യാര്‍ഥിനി കൂടിയായ അമ്മ തന്റെ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് മൊഴി നല്‍കിയിരുന്നു. ബി എ ബിരുദധാരിയായ പെണ്‍കുട്ടി ഏറെനാളായി വീട്ടിലാണ്. രക്തസ്രാവവുമായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിദ്യാർഥിനി പ്രസവിച്ചതെന്ന് മനസ്സിലായത്. പിന്നാലെ, ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി നവജാതശിശുവിന്റെ ജഡം കണ്ടെത്തിയത്. രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിൽ നിന്ന് ലഭിച്ചത്.
പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 20 കാരിയുടെ മുത്തശി പറയുന്നത്. താന്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
SUMMARY: Death of newborn in Pathanamthitta: Unmarried mother arrested