ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസിന്റെ വൈസ് ചെയർമാനും ഒരു മുതിർന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവും ക്രൂ അംഗങ്ങളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് നടന്ന അപകടത്തിൽ പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാൻ ബോമ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുർത്തല മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജോൺ മഹാമയുടെ ചീഫ് ഓഫ് സ്റ്റാഫ് ജൂലിയസ് ഡെബ്രയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി കോർഡിനേറ്ററും മുൻ കൃഷി മന്ത്രിയുമായ അൽഹാജി മുഹമ്മദ് മുനിരു ലിമുന, മഹാമയുടെ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് (എൻ.ഡി.സി) പാർട്ടിയുടെ വൈസ് ചെയർമാൻ സാമുവൽ സർപോങ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാവിലെ അക്രയിൽ നിന്ന് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഒബുവാസി പട്ടണത്തിലേക്ക് പോകുകയായിരുന്ന വ്യോമസേന ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ റഡാറിൽ നിന്ന് വീണതായി ഘാന സായുധ സേന ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ജീവനക്കാരും അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ മരണപ്പെട്ടവർ ആരൊക്കെയാണെന്ന് അപ്പോൾ വ്യക്തമാക്കിയിരുന്നില്ല. അപകടത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും ഇതുവരെയും വ്യക്തമല്ല.
SUMMARY: Helicopter crash in Ghana; Two ministers, 8 killed