ഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം. മാർച്ച് 1 മുതൽ നിരോധനം നിലവിൽ വരുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. പഠനത്തിലും സാമൂഹിക ഇടപെടലുകളിലും കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് ഈ നടപടി.ഉത്തരവ് ലംഘിച്ച് ഫോൺ കൈവശം വെക്കുന്ന വിദ്യാർഥികളിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ഫോൺ കണ്ടുകെട്ടുകയും ചെയ്യുമെന്ന് മു ഖ്യമന്ത്രി വ്യക്തമാക്കി.
ഉച്ചഭക്ഷണ സമയത്തും സ്കൂൾ സമയത്തും കുട്ടികൾ ഫോണിൽ മുഴുകുന്നത് അവരുടെ വളർച്ചയെ ബാധിക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് കർശന നിയന്ത്രണം കൊണ്ടുവരുന്നത്.
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Himachal imposes complete ban on mobile phones in schools














