ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ക്ക് തുടക്കമായി. വിജിനപുര ജൂബിലി സ്കൂളിൽ നടത്തുന്ന നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഓണച്ചന്ത സമാജം പ്രസിഡന്റ് മുരളീധരൻ നായർ, മുൻ പ്രസിഡന്റ് ദിവാകരൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഓണച്ചന്ത ചെയർമാൻ എം കെ ചന്ദ്രൻ, കൺവീനർ വിശ്വനാഥൻ, ജോയന്റ് കൺവീനർമാരായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജു എ യു, വനിതാ വിഭാഗം കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം ചെയർമാൻ അബ്ദുൾ അഹദ്, കൺവീനർ ഷമീമ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, മുൻഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
എൻആർഐലേ ഔട്ടിലെ ജൂബിലി സിബിഎസ്ഇ സ്കൂളിൽ നടക്കുന്ന ഓണച്ചന്ത കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് എം പി വിജയൻ, ജോയന്റ് സെക്രട്ടറി ജോണി പി സി, ചന്ത കൺവീനർ പവിത്രൻ, ജോയന്റ് കൺവീനർമാരായ പ്രഭാകരൻ പി പി, ഭാസ്കരൻ എം എ, വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, വൈസ് ചെയ്യർപേഴ്സൺ സുമതി രാമചന്ദ്രൻ, മുൻ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

സമാജത്തിന്റെ ചന്തയിൽ ഓണവിഭവങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. എത്തപ്പഴത്തിന് ചന്തയിൽ കിലോവിന് 55 രൂപയാണ് വില, വെളിച്ചെണ്ണയിൽ വറുത്ത എത്തക്കായ് ചിപ്സിന് കിലോ 350 രൂപയും, പാം ഓയലിൽ വറുത്ത ചിപ്സിന് 290 രൂപയുമാണ് ചന്തയിലെ വില. ഇത് കൂടാതെ വിവിധ തരം ചിപ്സുകളും ഹലുവയുമൊക്കെ വളരെ കുറഞ്ഞ നിരക്കിൽ ചന്തയിൽ ലഭ്യമാണ്. വനിതാ വിഭാഗം തയാറാക്കിയ വിവിധ തരം അച്ചാർ, പലഹാരങ്ങൾ, അതത് ദിവസം തയാറാക്കി വില്പന നടത്തുന്ന പായസം എന്നിങ്ങനെ ഓണത്തെ വിഭവ സമൃദ്ധമാക്കുന്ന എല്ലാ ഇനങ്ങളും ചന്തയില്‍ ലഭ്യമാണ്. നാട്ടിൽ നിന്ന് കൊണ്ടു വന്ന വിവിധ ഇനം പച്ചക്കറികളും വിലക്കുറവിൽ ചന്തയിൽ വിറ്റഴിക്കപ്പെടുന്നു.
ഓണവിഭവങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ സമാജം 1984 ൽ ആരംഭിച്ച ഓണച്ചന്ത സമാനതകളില്ലാത്തതാണ്. നൂറുകണക്കിന് സന്നദ്ധസേവകരാണ് ലീവെടുത്ത് ഈ സേവനത്തിൽ പങ്കാളികളാകുന്നത്.പ്രവർത്തി ദിവസമായിട്ടും ചന്തയിൽ കുടുംബ സമേതം ആളുകൾ വന്നെത്തുന്നുണ്ട്. രണ്ടിടത്തും മറ്റു വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉള്ളത് കൊണ്ട് ഇതൊരു നല്ല വ്യാപാരമേള കൂടിയാണ്.
SUMMARY: Kerala Samajam Dooravani Nagar Samajam Onam chantha have begun