മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് നേടിയതില്‍ സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി. വയനാടിൻറെ വേദനയാണ് മനസിലെന്ന് അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി ഫിലിം ഫെയർ അവാർഡ് വേദിയില്‍ അഭ്യർത്ഥിച്ചു.
ഹൈദരാബാദിലാണ് ഫിലിംഫെയർ സൗത്ത് അവാർഡ് 2024 അവാർഡ് നടന്നത്. പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടി നേടിയത്.
നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേർന്ന് വയനാടിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം രൂപയാണ് മന്ത്രി പി രാജീവിന് മമ്മൂട്ടി ആദ്യഘട്ട സഹായമായി കൈമാറിയത്.താൻ കൊടുത്തത് ഒരു ചെറിയ സംഖ്യയാണ് എന്നും ആവശ്യമായി വന്നാല്‍ ഇനിയും കൊടുക്കാന്‍ തയാറാണ് എന്നുമാണ് ചെക്ക് കെെമാറിക്കൊണ്ട് മമ്മൂട്ടി അറിയിച്ചത്.
TAGS : FILM AWARDS | MAMMUTTY
SUMMARY : The Filmfare Award for Best Actor itself is not gratifying; Mammootty said that the pain of Wayanad is in his mind