തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം തമിഴ്നാട്ടിലെ ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. വൈകുന്നേരം കിള്ളിപ്പാലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ഫോണ്‍ പോലീസ് കണ്ടെത്തുകയായിരുന്നു. വഴിയില്‍ കിടന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഒരാള്‍ കടയില്‍ ഏല്‍പ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സിസിടിവി കേന്ദ്രങ്ങള്‍ നടത്തിയ പരിശോധനയില്‍ കാര്‍ കരമന കടന്നുപോയതായി വിവരം ലഭിച്ചിരുന്നു. സുരേഷിനായി പോലീസിന്റെ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സുരേഷുമായി പിണങ്ങിപ്പോയ ഹസീന കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രശ്നം പരിഹരിച്ച ശേഷമായിരുന്നു വീട്ടിലേക്ക് എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹസീനയെ സുരേഷ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് വന്ന മക്കളാണ് ഹസീനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
SUMMARY: Mannanthala Hasina murder case; Accused husband found dead















