ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ് പൂജാരി എന്ന ദേവു (38), കാപ്പ് പടു പാലിപ്പാർ ജീവൻ അമീൻ (32), ഇമ്രാൻ (40), മംഗളൂരു മൂടുഷേഡ് തിരുവായിൽ അശോക് നഗർ സ്വദേശി ബി.മുഹമ്മദ് ഹനീഫ് (56) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ ദേവരാജ് പൂജാരി ഉഡുപ്പി, ശിവമൊഗ്ഗ, മംഗളൂരു എന്നിവിടങ്ങളിലെ എം,ഡി.എം.എ വിതരണ ശൃംഖലയുടെ തലവനാണെന്നും മറ്റു മൂന്ന് പ്രതികൾ മംഗളൂരു നഗരത്തിൽ എം.ഡി.എം.എ വിൽപനയിൽ പങ്കാളികളാണെന്നും മംഗളൂരു സിറ്റി പോലീസ് കമീഷണർ സുധീർ കുമാർ റെഡി പറഞ്ഞു.
ബന്ദറിലെ സൈബര്‍ എക്കണോമിക്സ് ആന്റ് നാര്‍ക്കോട്ടിക്സ് ക്രൈം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ പടുകോടി ബംഗര കുളൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. 1.27 ലക്ഷം രൂപ വിലവരുന്ന 51 ഗ്രാം എം.ഡി.എം.എ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു കാർ, ഒരു എസ്.യു.വി, 11,990 രൂപ എന്നിവ പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തതായും കമീഷണർ പറഞ്ഞു. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
SUMMARY: MDMA sale; Four arrested in Mangaluru