കണ്ണൂർ: കണ്ണൂരില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണനേരിട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പറമ്പായി സ്വദേശികളായ വി.സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‍നാസ് എന്നിവരെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. കായലോട് പറമ്പായിലെ റസീന(40)യുടെ ആത്മഹത്യയിലാണ് അറസ്റ്റ്.
റസീന സുഹൃത്തായ യുവാവിനൊപ്പം കാറിൽ സംസാരിക്കുന്നത് കണ്ട പ്രതികൾ അവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പ്രതികൾ മണിക്കൂറുകളോളം മാറ്റി നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. റസീനയുടെ സുഹൃത്തിനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പരസ്യവിചാരണ ചെയ്തുവെന്നുമാണ് പരാതി. യുവാവിന്‍റെ ഫോണും ടാബുമടക്കം പിടിച്ചുവെച്ചുവെന്നും ആരോപണമുണ്ട്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്.
ജൂൺ 17 നാണ് റസീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നുപേരുടെ ചോദ്യം ചെയ്യൽ ഉൾപ്പെടെ, തനിക്കുണ്ടായ മനോവിഷയം റസീന ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. റസീനയുടെ കുടുംബം പിണറായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രതികൾ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
SUMMARY: Moral policing abuse in Kannur: Woman found dead, three arrested