ബെംഗളൂരു: മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ നഗരത്തിൽ നിരോധനാജ്ഞ. മെയ് 6 വരെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മംഗളൂരു പോലീസ് അറിയിച്ചു. മെയ് 2 ന് രാവിലെ ആറുമണിമുതൽ മെയ് ആറിന് രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ. സംഘർഷ സാധ്യത പരിഗണിച്ച് നഗരത്തിൽ പോലീസ് സുരക്ഷ ഊർജിതമാക്കിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) ആർ ഹിതേന്ദ്ര മംഗളൂരുവിലെത്തിയിട്ടുണ്ട്.
അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്.
വ്യാഴാഴ്ച വൈകുന്നേരം മംഗളൂരു ബജ്‌പെ കിന്നിപടവു ബസ് സ്റ്റാൻഡിനു മുൻവശത്ത് വെച്ചാണ് ആളുകൾ നോക്കി നിൽക്കെ സുഹാസിനെ അക്രമികൾ കൊലപെടുത്തിയത്. സുഹാസ് ഷെട്ടി സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു കാറും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി സംഘം സുഹാസ് ഷെട്ടിയെ പെട്ടി കൊന്നത്.
2022 ജൂലൈ 28 ന് സുറത്കലിൽ തുണിക്കടയിൽ വച്ച് ഫാസിൽ എന്ന ഇരുപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ കഴിഞ്ഞ വർഷമാണ് ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്. സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പോലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്.
<BR>
TAGS : SUHAS SHETTY MURDER | MANGALURU
SUMMARY : Murder of Bajrang Dal worker; Prohibitory orders in Mangaluru till May 6