Wednesday, September 24, 2025
24.2 C
Bengaluru

ആധുനിക കേരള സൃഷ്ടിയിൽ പി ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകത്തത്-ജി പി രാമചന്ദ്രൻ.

ബെംഗളൂരു:  ആധുനിക കേരളം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടത് എന്ന ചോദ്യത്തിന്, ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂണിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്ക്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന ഉത്തരത്തോടൊപ്പം സാധാരണ ജനങ്ങളെ നിരന്തരം ആകർഷിക്കുകയും, ആഹ്ലാദിപ്പിക്കുകയും, വേദനിപ്പിക്കുകയും, ഉത്കണ്ഠപ്പെടുത്തുകയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത എഴുത്തുകാരും, കലാകാരരും, സിനിമകളും, നാടകങ്ങളും നൃത്തങ്ങളും ഒക്കെയുണ്ട്. ഈ നിരയിൽ വലിയ സംഭാവന നൽകിയ പി ഭാസ്കരന്റ പങ്ക് അമൂല്യമാണെന്നും പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രൻ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ നടത്തിയ പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനകീയ കലകളും ആധുനിക കേരളവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനെക്കാൾ പ്രധാന്യമുണ്ട് അയാളുടെ രചന കൾക്ക് എന്നാണ് ഇറ്റാലോ കാൽവിനോ ( ഇറ്റലി) പറയുന്നത്. ഭാസ്കരൻ മാഷിന്റെ കാര്യത്തിലും ഇത് ശരിയാണ്. അദ്ദേഹം ആരെന്നും എന്താണെന്നും എപ്പോൾ എങ്ങിനെ ജീവിച്ചെന്നും ഒരുപക്ഷേ വരുംകാലത്ത് എല്ലാവരും മറന്നു പോയേക്കാം,മറക്കാൻ പാടില്ലാത്തതാണ്.എന്നാലും സംഭവിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രചനകൾ – കവിതകളും കവിതകളെക്കാൾ ഏറെ പാട്ടുകൾ – അവ സുപ്രധാനമായി നിലനിൽക്കും. കാരണം അതാണ് കേരളം, അതാണ് മലയാളം. കേരളവും മലയാളവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ രചനകൾ നിലനിൽക്കും. അതുകൊണ്ടാണ് ആധുനിക കേരളത്തെ സൃഷ്ടിച്ച മഹോന്നതന്മാരിൽ സുപ്രധാനസ്ഥാനമാണ് പി ഭാസ്കരൻ മാഷ് ക്കു ള്ളതെന്നും ജി പി രാമചന്ദ്രൻ പറഞ്ഞു.ഭാസ്കരൻ മാസ്റ്ററുടെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചും, കവിതകളുടെയും ഗാനങ്ങളുടെയും സവിശേഷതകളെ പറ്റിയും നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം വിവരിച്ചു.

ചർച്ച ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ രാജൻ, വി കെ സുരേന്ദ്രൻ, ആർ വി ആചാരി, ടി എം ശ്രീധരൻ, പൊന്നമ്മ ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ സുഷമ ശങ്കറിന്റെ നോവൽ “അച്ഛന്റെ കല്യാണം” എന്ന നോവൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർക്ക് നൽകി ജി പി രാമചന്ദ്രൻ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ സുഷമ ശങ്കർ, മോഹൻ ദാസ്, തങ്കമ്മ സുകുമാരൻ, എൻ കെ ശാന്ത, സംഗീത ശരത്, സ്മിത, ഓമന, സൗദ റഹ്മാൻ, ഷമീമ, സുമ മോഹൻ, അബ്ദുൾ അഹദ്, ജയപ്രകാശ്, പ്രതിഭ പി പി, സുനിൽ ശിവൻ എന്നിവർ പി ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.

സാഹിത്യവിഭാഗം കൺവീനർ കുഞ്ഞപ്പൻ ജി പി രാമചന്ദ്രനെയും, എഡുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് ഡോ സുഷമ ശങ്കറെയും പരിചയപ്പെടുത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ, സോണൽ സെക്രട്ടറി വിശ്വനാഥൻ എന്നിവർ അതിഥികളെ ആദരിച്ചു. ഡെന്നിസ് പോൾ പരിപാടി നിയന്ത്രിക്കുകയും “അച്ഛന്റെ കല്യാണം” എന്ന നോവൽ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ എം കെ ചന്ദ്രൻ ജി പി രാമചന്ദ്രന് ഉപഹാരം നൽകി.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി...

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം...

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ്...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു.  എഴുത്തുകാരൻ...

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര...

Topics

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page