ഒരുപാട് സഹിച്ചു, ഒടുവിൽ കൊല്ലാൻ തീരുമാനിച്ചു; കർണാടക മുൻ ഡിജിപിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ഭാര്യ

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ വെളിപ്പെടുത്തലുകളുമായി ഭാര്യ പല്ലവി. കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് കൊലപാതകമെന്ന് പല്ലവി പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. എങ്ങനെ കൊലപ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഗൂഗിളിൽ അടക്കം തിരഞ്ഞ ശേഷമാണ് പല്ലവി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. താനും മകളും ഓം പ്രകാശിൽ നിന്ന് നേരിട്ടത് കൊടിയപീഡനമാണെന്ന് പല്ലവി പറഞ്ഞു. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിലാണ് ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഭാര്യ പല്ലവിയെയും മകൾ കൃതിയെയും അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിൽ കുറ്റബോധമില്ല എന്നും വർഷങ്ങളായി താൻ ഗാർഹിക പീഡനം അനുഭവിച്ചു വരികയാണെന്നും പല്ലവി പോലീസിനോട് പറഞ്ഞു. മാനസിക രോഗിയായി ഭർത്താവും മകനും തന്നെ ചിത്രീകരിച്ചു. ഓം പ്രകാശ് തന്നെ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നകറ്റുകയും വൈരാഗ്യം മൂർച്ഛിച്ചത് സ്വത്തു വിഭജനത്തോടെയാണെന്നും പല്ലവി പോലീസിനോട് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഓം പ്രകാശ് ഐപിഎസിൻ്റെ മകൾ കൃതിയെ നിംഹാൻസിലേക്ക്‌ മാറ്റിയിരിക്കുകയാണ്. മകളുടെ മാനസികാരോഗ്യ നില പരിശോധിക്കാനാണ് പോലീസ് നീക്കം. കേസന്വേഷണം സിറ്റി പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പല്ലവി ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഭർത്താവിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ തനിക്ക് ഭക്ഷണത്തിൽ ഇൻസുലിനും സാനിറ്റൈസറും ചേർത്ത് നൽകാറുണ്ട്. ഓം പ്രകാശ് മകൾ കൃതിക്ക് മയക്കുമരുന്ന് നൽകാൻ തുടങ്ങിയിട്ടുണ്ട്. മകൾ എല്ലാ ദിവസവും മരിക്കുകയാണ്. മകളുടെ ഫോൺ, ലാപ്‌ടോപ്പ്, എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഹാക്ക് ചെയ്യപ്പെടുകയോ ഓം പ്രകാശ് നശിപ്പിക്കുവോ ചെയ്യുമെന്ന് പല്ലവി ഇതിൽ പറഞ്ഞിരുന്നു. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Pallavi reveals more details in Former Dgp murder case

Savre Digital

Recent Posts

സ്കൂളുകളിലെയും ട്യൂഷൻ സെൻ്ററുകളിലെയും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌ പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌ ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ…

9 minutes ago

ഡൽഹിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ…

13 minutes ago

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്.…

29 minutes ago

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ ടി.എസ്. കല്യാണരാമന്‍

കൊച്ചി: വെടിമരുന്നിന് തീപിടിച്ച്‌ തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം…

38 minutes ago

ഹോര്‍മുസില്‍ വാണിജ്യ കപ്പലുകള്‍ ആക്രമിച്ച്‌ ഇറാൻ; രണ്ടു കപ്പലുകള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു.…

1 hour ago

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

3 hours ago